നർമദ ബചാവോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്രവിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച തുകയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭവനയായി ലഭിച്ച തുക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ബര്‍വാനി ജില്ല
സംസ്ഥാനത്തെ രണ്ട് ലക്ഷം ആദിവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വേദിയാകെ ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ബിർസ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാൻ ജൻജാതിയ ഗൗരവ് ദിവസിന്‍റെ ഭാഗമായി നവംബർ 15 മുതൽ 22 വരെ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികളാരും ആചാരത്തേക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ചടങ്ങുകള്‍ നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.അതോടൊപ്പം, പെണ്‍കുട്ടികളെ ദുരാചാരത്തിനായി ഉപയോഗിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ജനങ്ങൾ കൂടിനിൽക്കുന്ന തരത്തിലുള്ള റാലികൾ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.
ജഡ്ജിയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച യുവതി ത്രിപാഠി ചിന്ദ്വാരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ ബന്ധപ്പെടുകയും പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് (എസ്പി) സിമല പ്രസാദ് പറഞ്ഞു. ചിന്ദ്വാര ജില്ലയിൽ എൻജിഒ നടത്തുന്ന സന്ധ്യ സിംഗ് (45) വീടിന്റെ ഐശ്വര്യത്തിനായി നടത്തിയ പൂജയ്ക്ക് ശേഷം വിഷം കലർത്തിയ ഗോതമ്പ് മാവ് കുടുംബത്തിന് നൽകിയതായാണ് പോലീസ് ആരോപിക്കുന്നത്.
ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി.